മുസ്അബ് ബ്നു സഅ്ദ് (رضي الله عنه) നിവേദനം: സഅ്ദ് (رضي الله عنه) തനിക്ക് മറ്റുള്ളവരേക്കാൾ ഒരു സ്ഥാനമുണ്ട് എന്ന് ധരിച്ചിരുന്നു. അപ്പോൾ നബി (ﷺ) പറയുകയുണ്ടായി: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?!" صحيح - رواه البخاري
explain-icon

വിശദീകരണം

തൻ്റെ ധൈര്യവും മറ്റു ഗുണങ്ങളും കാരണത്താൽ ദുർബലരായ മറ്റു ചിലരേക്കാൾ തനിക്ക് പ്രത്യേകമായ ശ്രേഷ്ഠതയുണ്ട് എന്ന് സഅ്ദ് (رضي الله عنه) ധരിച്ചു പോയി. അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?! അവരുടെ പ്രാർത്ഥനകളും നിസ്കാരങ്ങളും ഇഖ്ലാസുമാണ് (നിങ്ങൾക്ക് ഇവ നൽകപ്പെടാനുള്ള കാരണം). പ്രാർത്ഥനകളിൽ ശക്തമായ ഇഖ്ലാസുള്ളവരായിരിക്കും അവർ; ഇഹലോകത്തിൻ്റെ അലങ്കാരങ്ങളിൽ കെട്ടുപിണയാത്തവരാണെന്നതിനാൽ ആരാധനകളിൽ കൂടുതൽ ഭയഭക്തിയുള്ളവരുമായിരിക്കും അവർ.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വിനയം കൈമുതലാക്കാനും മറ്റുള്ളവരുടെ മേൽ ഔന്നിത്യം പ്രകടിപ്പിക്കുന്നത് ഉപേക്ഷിക്കാനുമുള്ള പ്രോത്സാഹനം.
  • ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "ശക്തനായ ഒരാൾക്ക് അവൻ്റെ ധൈര്യവും ശൂരത്വവും മുൻഗണന കൽപ്പിക്കുന്നുവെങ്കിൽ, ദുർബലന് അവൻ്റെ പ്രാർത്ഥനയും ഇഖ്ലാസും മുൻഗണന നൽകുന്നു."
  • ദരിദ്രരോട് നന്മയിൽ വർത്തിക്കാനും അവരുടെ അവകാശങ്ങൾ നൽകാനുമുള്ള പ്രോത്സാഹനവും പ്രേരണയും. അല്ലാഹു നിനക്ക് മേൽ കരുണ ചൊരിയാനും നിന്നെ സഹായിക്കാനുമുള്ള കാരണമാണത്.