ലൈലത്തുൽ ഖദ്റിൻ്റെ രാത്രിയിൽ സൽകർമ്മങ്ങൾ അധികരിപ്പിച്ചു കൊണ്ട് അതിൻ്റെ പുണ്യം അന്വേഷിക്കാനും നേടിയെടുക്കാനും നബി (ﷺ) പ്രോത്സാഹനം നൽകുന്നു. എല്ലാ വർഷത്തിലെയും റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിൽ ലൈലതുൽ ഖദ്ർ സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഇരുപത്തിഒന്ന്, ഇരുപത്തിമൂന്ന്, ഇരുപത്തിഅഞ്ച്, ഇരുപത്തിഏഴ്, ഇരുപത്തിഒൻപത് എന്നിങ്ങനെയാണ് ആ രാത്രികൾ.