സ്വഹാബികളിൽ ചിലർ നബി (ﷺ) യോടൊപ്പം അത്താഴം കഴിക്കുകയും, ശേഷം ഫജ്ർ (സുബ്ഹ്) നിസ്കാരത്തിനായി നബി (ﷺ) എഴുന്നേൽക്കുകയും ചെയ്തു. ഇത് കേട്ടപ്പോൾ സംഭവം വിവരിച്ച സൈദ് ബ്നു ഥാബിത് (رضي الله عنه) വിനോട് അനസ് ബ്നു മാലിക് (رضي الله عنه) ചോദിച്ചു: "അത്താഴത്തിൽ നിന്ന് വിരമിച്ചതിനും നിസ്കാരത്തിനുള്ള വിളിക്കും ഇടയിൽ എത്ര സമയം ഇടവേളയുണ്ടായിരുന്നു?" സൈദ് ബ്നു ഥാബിത് (رضي الله عنه) പറഞ്ഞു: "മദ്ധ്യമ ദൈർഘ്യമുള്ള -വളരെ നീണ്ടതോ തീരെ ചെറിയതോ അല്ലാത്ത- അൻപത് ആയത്തുകൾ -വേഗതയിലോ തീരെ പതുക്കെയോ അല്ലാതെ- പാരായണം ചെയ്യാനുള്ള സമയദൈർഘ്യം അതിനിടയിലുണ്ടായിരുന്നു."