അല്ലാഹു പറഞ്ഞതായി നബി (ﷺ) അറിയിക്കുന്നു: മൂന്ന് വിഭാഗം ആളുകളുടെ എതിരാളി ഖിയാമത്ത് നാളിൽ ഞാനായിരിക്കും. ഞാൻ ആരുടെയെങ്കിലും എതിരാളിയായാൽ അവനെ ഞാൻ പരാജയപ്പെടുത്തുക തന്നെ ചെയ്യും: ഒന്നാമത്തെയാൾ: അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യുകയോ കരാർ നൽകുകയോ ചെയ്യുകയും, പിന്നീട് അത് ലംഘിക്കുകയും വഞ്ചന കാണിക്കുകയും ചെയ്തവൻ. രണ്ടാമത്തെയാൾ: സ്വതന്ത്രനായ ഒരു മനുഷ്യനെ അടിമയാണെന്ന വ്യാജേന വിൽക്കുകയും, അതിൽ നിന്നുള്ള പണം കൊണ്ട് ഭക്ഷിക്കുകയും അതുകൊണ്ട് ജീവിക്കുകയും ചെയ്തവൻ. മൂന്നാമത്തെയാൾ: ഒരു ജോലിക്കായി തൊഴിലാളിയെ വിളിക്കുകയും, അവനെ കൊണ്ട് പൂർണ്ണമായി ജോലിയെടുപ്പിച്ച ശേഷം അവന് കൂലി നൽകാതിരിക്കുകയും ചെയ്തവൻ.