ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ സഹോദരനായ മറ്റൊരു മുസ്‌ലിമിനെ 'ഹേ കാഫിർ' എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്ന് നബി (ﷺ) ശക്തമായി താക്കീത് ചെയ്യുന്നു. ഈ വാക്ക് രണ്ടിലൊരാൾക്ക് അർഹമാകുന്നതാണ് എന്ന് അവിടുന്ന് അറിയിക്കുന്നു. അയാൾ പറഞ്ഞതു പോലെ, അവൻ്റെ സഹോദരൻ യഥാർത്ഥത്തിൽ കാഫിറായിരുന്നെങ്കിൽ അത് ശരിയായ വാക്ക് തന്നെയായി പരിഗണിക്കപ്പെടും. അതല്ലായെങ്കിൽ, തൻ്റെ സഹോദരനെ കാഫിറാക്കിയത് അയാളിലേക്ക് തന്നെ തിരിച്ചു വരുന്നതാണ്.