ഇഹലോകവും അതിലുള്ളതുമെല്ലാം അല്ലാഹുവിൻ്റെ കോപം ബാധിച്ചവയും ആക്ഷേപാർഹവും അകറ്റപ്പെട്ടതുമാണെന്ന് നബി (ﷺ) അറിയിക്കുന്നു. അതിലുള്ളതെല്ലാം അപ്രകാരമുള്ളതാണ്; അക്കൂട്ടത്തിൽ യാതൊന്നും സ്തുത്യർഹമല്ല. കാരണം ഇഹലോകവും അതിലുള്ളതും അല്ലാഹുവിൽ നിന്ന് മനുഷ്യൻ്റെ ശ്രദ്ധ തെറ്റിക്കുന്നതും അവനിൽ നിന്ന് അകറ്റിക്കളയുന്നതുമാണ്. എന്നാൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും, അതിലേക്ക് അടുപ്പിക്കുന്നതും അതിൻ്റെ മാർഗത്തിൽ പെടുന്നതുമായ നന്മകൾ ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്. അതോടൊപ്പം അല്ലാഹുവിൻ്റെ ദീനിനെ കുറിച്ച് വിവരം നേടുകയും അത് ജനങ്ങൾക്ക് പകർന്നു നൽകുകയും ചെയ്യുന്ന പണ്ഡിതനോ, ദീനീ വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥിയോ ആയിട്ടുള്ളവരും അതിൽ നിന്ന് ഒഴിവാണ്.