അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാതിലുകൾക്കരികിൽ നിന്ന് അകറ്റപ്പെടുന്ന ജടകുത്തിയ എത്രയെത്ര പേരുണ്ട്; അവൻ അല്ലാഹുവിൻ്റെ പേരിൽ ഒരു കാര്യം സത്യം ചെയ്താൽ അല്ലാഹു അത് യാഥാർത്ഥ്യമാക്കുന്നതാണ്." صحيح - رواه مسلم
explain-icon

വിശദീകരണം

മുടിയിഴകൾ ജടകുത്തുകയും പൊടിപിടിക്കുകയും ചെയ്ത, എണ്ണ തേക്കുകയോ ധാരാളമായി കുളിക്കുകയോ ചെയ്യാൻ കഴിയാത്ത, ജനങ്ങൾക്കിടയിൽ സ്ഥാനമാനങ്ങളില്ലാത്ത, അവരുടെ വാതിലുകളിൽ നിന്ന് അകറ്റപ്പെടുന്ന, അവഗണിക്കപ്പെട്ട് ദൂരേക്ക് മാറ്റിനിറുത്തപ്പെടുന്ന എത്രയെത്ര പേരുണ്ട്; അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഒരു കാര്യം സംഭവിക്കുമെന്ന് അവൻ പറഞ്ഞാൽ അവനുള്ള ആദരവും അവൻ്റെ തേട്ടത്തിനുള്ള മറുപടിയും, അവൻ്റെ ശപഥം ലംഘിക്കപ്പെടാതിരിക്കാനുമായി അല്ലാഹു അക്കാര്യം യാഥാർത്ഥ്യമാക്കി നൽകുന്നതാണ്. അല്ലാഹുവിങ്കൽ അവനുള്ള സ്ഥാനവും ശ്രേഷ്ഠതയും കാരണത്താലാണത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹു തൻ്റെ അടിമയുടെ പ്രത്യക്ഷരൂപങ്ങളിലേക്കല്ല നോക്കുന്നത്; അവരുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ് അവൻ നോക്കുന്നത്.
  • തൻ്റെ ശരീരവും വസ്ത്രവും ശരിപ്പെടുത്താനും ഭംഗി കൂട്ടാനും ശ്രമിക്കുന്നതിനേക്കാൾ തൻ്റെ പ്രവർത്തനങ്ങളും ഹൃദയശുദ്ധിയും അധികരിപ്പിക്കുന്നതിലാണ് മനുഷ്യൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്.
  • അല്ലാഹുവിൻ്റെ മുൻപിൽ വിനയം കാഴ്ചവെക്കുകയും അവനോട് താഴ്മ കാണിക്കുകയും ചെയ്യുന്നത് പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടാനുള്ള കാരണമാണ്. അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ട്, ജനങ്ങൾക്കിടയിൽ മറഞ്ഞു ജീവിക്കുന്ന മുത്തഖീങ്ങളുടെ ശപഥങ്ങൾ അല്ലാഹു സത്യമാക്കി പുലർത്തുന്നത് അതിനാലാണ്.
  • നബി (ﷺ) തൻ്റെ ജനങ്ങൾക്ക് എപ്രകാരമായിരുന്നു ശിക്ഷണം നൽകിയിരുന്നത് എന്ന് നോക്കൂ; അവരിൽ ചിലർ മറ്റു ചിലരെ ചെറുതായി കാണുന്നത് അവിടുന്ന് അംഗീകരിച്ചു നൽകുമായിരുന്നില്ല.
explain-icon

കൂടുതൽ