നരകത്തിൽ ഏറ്റവും ചെറിയ ശിക്ഷ ലഭിക്കുന്നവൻ രണ്ട് ചെരുപ്പുകളും വാറുകളും ധരിപ്പിക്കപ്പെടുന്ന ഒരു വ്യക്തിയായിരിക്കും; ആ ചെരുപ്പുകളുടെ കഠിനമായ ചൂട് കാരണത്താൽ അവൻ്റെ തലച്ചോർ -ചെമ്പിൻ്റെ കലം തിളക്കുന്നത് പോലെ- തിളച്ചു മറിയുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ ധരിക്കുന്നത് തന്നേക്കാൾ കഠിനമായ ശിക്ഷയുള്ള മറ്റൊരാളും നരകത്തിലില്ല എന്നായിരിക്കും. എന്നാൽ അവനാണ് ഏറ്റവും ചെറിയ ശിക്ഷ നൽകപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ശാരീരികവും മാനസികവുമായ ശിക്ഷ അവന് ഒരുമിപ്പിക്കപ്പെട്ടിരിക്കുന്നു.