ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നന്മകൾക്കും സഹായങ്ങൾക്കും നന്ദി പ്രകടിപ്പിക്കാത്തവർ, സാധാരണഗതിയിൽ അല്ലാഹുവിനോടും നന്ദിയുള്ളവരായിരിക്കില്ലെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം, ഈ രണ്ട് കാര്യങ്ങളും പരസ്പരം ബന്ധിതമാണ്. ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ച ഉപകാരങ്ങളെ നിഷേധിക്കുകയും അവർക്ക് നന്ദി രേഖപ്പെടുത്താതിരിക്കുകയും ചെയ്യുന്നതാണ് ഒരാളുടെ പ്രകൃതമെങ്കിൽ, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതും അവന് നന്ദി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്നതും അവൻ്റെ പ്രകൃതമായിരിക്കും.