എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടയിൽ നിസ്കാരം നിർവ്വഹിക്കുന്നത് സുന്നത്താണെന്ന് നബി -ﷺ- അറിയിക്കുന്നു. മൂന്ന് തവണ അവിടുന്ന് അക്കാര്യം ആവർത്തിച്ചു പറഞ്ഞു. മൂന്നാമത്തെ തവണ, ഉദ്ദേശിക്കുന്നവർ മാത്രമേ അത് നിസ്കരിക്കേണ്ടതുള്ളൂ, അത് (നിർബന്ധമല്ല, മറിച്ച്) സുന്നത്താണെന്ന് അവിടുന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.