ഖയ്സ് ബ്നു ആസ്വിം -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യുടെ അടുക്കൽ ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെന്നു. അപ്പോൾ അവിടുന്ന് എന്നോട് വെള്ളവും സിദ്റും കൊണ്ട് കുളിക്കാൻ പറഞ്ഞു. صحيح - رواه أبو داود والترمذي والنسائي
explain-icon

വിശദീകരണം

ഖയ്സ് ബ്നു ആസ്വിം -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്ത് ഇസ്‌ലാം സ്വീകരിക്കണമെന്ന ഉദ്ദേശ്യവുമായി ചെന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് വെള്ളവും സിദ്ർ മരത്തിൻ്റെ ഇലകളും കൊണ്ട് കുളിക്കാൻ കൽപ്പിച്ചു. സിദ്റിൻ്റെ ഇലകൾക്ക് നല്ല മണമുണ്ടാകും എന്നതിനാൽ പൊതുവെ ശുദ്ധീകരണത്തിൽ ഉപയോഗിക്കാറുണ്ടായിരുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • കാഫിറായ ഒരാൾ ഇസ്‌ലാം സ്വീകരിക്കുമ്പോൾ കുളിക്കുന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട മര്യാദയാണ്.
  • ഇസ്‌ലാം ശരീരത്തെയും ആത്മാവിനെയും ഒരു പോലെ പരിഗണിക്കുന്നു എന്നതിൽ നിന്ന് ഇസ്‌ലാമിൻ്റെ മഹത്വവും പ്രാധാന്യവും ബോധ്യപ്പെടുന്നതാണ്.
  • ശുദ്ധിയുള്ള വസ്തുക്കളുമായി വെള്ളം കലരുന്നത് കൊണ്ട് അതിൻ്റെ ശുദ്ധീകരണത്തിനുള്ള കഴിവ് നഷ്ടമാവുകയില്ല.
  • ഇക്കാലഘട്ടത്തിൽ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന സോപ്പു പോലുള്ള വസ്തുക്കൾ സിദ്റിൻ്റെ ഇലകൾക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്.
explain-icon

കൂടുതൽ