അലി (رضي الله عنه) നിവേദനം: "നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ." حسن - رواه أبو داود والترمذي والنسائي وابن ماجه وأحمد
explain-icon

വിശദീകരണം

നബി (ﷺ) തന്റെ സ്വഹാബികൾക്ക് ഖുർആൻ പഠിപ്പിക്കുകയും ഓതിക്കൊടുക്കുകയും ചെയ്യുമായിരുന്നു. വലിയ അശുദ്ധി (ജനാബത്ത്) ഉള്ള അവസ്ഥയിലൊഴികെ, മറ്റെല്ലാ സാഹചര്യങ്ങളിലും അവിടുന്ന് അപ്രകാരം ചെയ്തിരുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വലിയ അശുദ്ധിയുള്ളവൻ (ജനാബത്തുകാരൻ) കുളിച്ചു ശുദ്ധിയാകുന്നത് വരെ ഖുർആൻ പാരായണം ചെയ്യുന്നത് അനുവദനീയമല്ല.
  • പ്രവൃത്തിയിലൂടെ മാതൃക കാണിക്കുക എന്നതായിരുന്നു നബിയുടെ (ﷺ) മാർഗം.