അബ്ദുല്ലാഹി ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ്." صحيح - رواه البيهقي
explain-icon

വിശദീകരണം

ജനങ്ങൾക്ക് അവരുടെ കേവല അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ നൽകപ്പെടുകയും, തെളിവുകളോ സാഹചര്യത്തെളിവുകളോ ഒന്നും വേണ്ടത്തില്ലാത്ത സ്ഥിതി ആവുകയും ചെയ്തിരുന്നുവെങ്കിൽ മനുഷ്യരിൽ ചിലർ മറ്റുള്ളവരുടെ സമ്പത്തും ജീവനും അന്യായമായി കയ്യേറുമായിരുന്നു എന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ എന്തൊരു കാര്യവും അവകാശപ്പെടുന്ന വ്യക്തിയാണ് അതിനുള്ള തെളിവ് മുന്നോട്ടുവെക്കേണ്ടത്. അവൻ്റെ പക്കൽ യാതൊരു തെളിവുമില്ല എന്നാണെങ്കിൽ ആരോപിതൻ്റെ മുൻപിൽ ഈ അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്; ആരോപിതൻ അത് നിഷേധിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിൻ്റെ മേൽ ശപഥം ചെയ്യണം. അതോടെ അവൻ നിരപരാധിയായി പരിഗണിക്കപ്പെടും.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഇബ്നു ദഖീഖ് അൽ-ഈദ് (റഹി) പറയുന്നു: "ഈ ഹദീഥ് വിധികൽപ്പനകളുടെയും കോടതിവ്യവഹാരങ്ങളുടെയും വിഷയത്തിലുള്ള അടിസ്ഥാനമാണ്. തർക്കങ്ങളും ഭിന്നിപ്പുകളും പരിഹരിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയുമാണ്."
  • ജനങ്ങളുടെ സമ്പത്തിലും ജീവനിലും അരാജകത്വം ഉടലെടുക്കാതിരിക്കാനുള്ള സൂക്ഷ്മമായ നിയമങ്ങളാണ് ഇസ്‌ലാമിക വിധിവിലക്കുകളിലുള്ളത്.
  • ന്യായാധിപൻ തൻ്റെ അറിവിൻ്റെ അടിസ്ഥാനത്തിലല്ല വിധിക്കേണ്ടത്. മറിച്ച്, തെളിവുകളിലേക്കാണ് അയാൾ നോക്കേണ്ടത്.
  • തെളിവില്ലാതെ എന്തൊരു കാര്യം അവകാശപ്പെട്ടാലും അത് അസ്വീകാര്യമായിരിക്കും. ഭൗതിക അവകാശങ്ങളുടെ മേലുള്ള തർക്കങ്ങളും ഇടപാടുകളും ഈ രൂപത്തിലാണ് എന്നത് പോലെത്തന്നെ, ദീനും അതുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളും തെളിവിൻ്റെ അടിസ്ഥാനത്തിലേ പരിഗണിക്കപ്പെടുകയുള്ളൂ.