നബി (ﷺ) അബ്ദുല്ലാഹി ബ്നു മസ്ഊദിനോട് ഖുർആനിൽ നിന്ന് അൽപ്പം ഓതിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ മേൽ അവതരിച്ച ഖുർആൻ ഞാൻ എങ്ങനെ അങ്ങേക്ക് ഓതിക്കേൾപ്പിക്കും?!" അപ്പോൾ നബി (ﷺ) പറഞ്ഞു: "എനിക്ക് മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കുന്നത് ഇഷ്ടമാണ്." അങ്ങനെ അദ്ദേഹം സൂറത്തുന്നിസാഅ് ഓതിത്തുടങ്ങുകയും ഈ ആയത്തിൽ എത്തുകയും ചെയ്തു: {فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ، وَجِئْنَا بِكَ عَلَى هَؤُلاَءِ شَهِيدًا} "താങ്കളുടെ ഉമ്മത്തിലേക്ക് അവരുടെ റബ്ബിന്റെ സന്ദേശം എത്തിച്ചുവെന്നതിന് താങ്കളെ സാക്ഷിയായി കൊണ്ടുവരുമ്പോൾ, താങ്കളുടെയും താങ്കളുടെ ഉമ്മത്തിൻ്റെയും അവസ്ഥ എന്തായിരിക്കും?" ഇവിടെ എത്തിയപ്പോൾ നബി (ﷺ) പറഞ്ഞു: "ഇപ്പോൾ പാരായണം നിറുത്തുക." ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "അപ്പോൾ ഞാൻ അവിടുത്തെ നോക്കി. അപ്പോൾ പ്രസ്തുത രംഗത്തെക്കുറിച്ചുള്ള ഭയം കൊണ്ടും തന്റെ ഉമ്മത്തിനോടുള്ള കാരുണ്യം കൊണ്ടും അവിടുത്തെ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു."