അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) നജ്ദിലേക്ക് ഒരു സൈന്യത്തെ നിയോഗിച്ചു. ഞാനും അക്കൂട്ടത്തിൽ പുറപ്പെട്ടു. ഞങ്ങൾക്ക് (യുദ്ധാർജിത സ്വത്തായി) ഒട്ടകങ്ങളെയും ആടുകളെയും ലഭിച്ചു. ഞങ്ങളോരോരുത്തരുടേയും ഓഹരി പന്ത്രണ്ട് ഒട്ടകങ്ങൾ വീതമെത്തുകയുണ്ടായി. അത് കൂടാതെ അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങൾക്ക് ഓരോ ഒട്ടകങ്ങൾ വീതം അധികമായി നൽകുകയുണ്ടായി. സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
explain-icon

വിശദീകരണം

explain-icon

കൂടുതൽ