നബി -ﷺ- വഫാത്താകുമ്പോൾ വെള്ളിനാണയങ്ങളോ (ദിർഹം) സ്വർണ്ണനാണയങ്ങളോ (ദീനാർ), അടിമസ്ത്രീകളെയോ പുരുഷന്മാരെയോ, ആടിനെയോ ഒട്ടകത്തെയോ, മറ്റെന്തെങ്കിലും സമ്പത്തോ വിട്ടേച്ചു പോയിരുന്നില്ല. അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന വെള്ള കോവർകഴുതയും, അവിടുന്ന് ഉപയോഗിച്ചിരുന്ന ആയുധവും, അവിടുന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ വഴിപോക്കർക്കായി വഖ്ഫ് ചെയ്ത ഒരു ഭൂമിയും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.