അബൂ വാഖിദ് അൽ ഹാരിഥ് ഇബ്നു റൗഫ് (റ)വില നിന്നും, നബി(സ) ജനങ്ങളോടൊപ്പം പള്ളിയിൽ ഇരിക്കുകയായിരുന്നു, അപ്പോൾ മൂന്ന് ആൾക്കാർ അവിടേക്ക് കടന്നു വന്നു, അതിൽ രണ്ടുപേർ നബി(സ) യെ അഭിമുഖീകരിക്കുകയും മൂന്നാമൻ പോവുകയും ചെയ്തു, അങ്ങനെ ആ രണ്ടു പേർ നബി(സ)യുടെ അടുക്കൽ നിന്നു, എന്നാൽ അവരിൽ ഒന്നാമത്തെയാൾ നബി(സ)യുടെ സദസ്സിൽ ഒരു വിടവ് കാണുകയും അയാൾ അവിടെ ഇരിക്കുകയും ചെയ്തു, എന്നാൽ മറ്റേ ആൾ അവരുടെ പിറകിൽ ഇരിക്കുകയും ചെയ്തു, മൂന്നാമൻ പിന്തിരിഞ്ഞ് പോവുകയും ചെയ്തു. അങ്ങനെ നബി(സ) പിരിയവേ അവിടുന്ന് പറഞ്ഞു: <<മൂന്ന് ആൾക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ: അവരിൽ ഒന്നാമത്തെ ആൾ അവൻ അല്ലാഹുവിലേക്ക് അഭയം തേടുകയും അവന് അല്ലാഹു അഭയം നൽകുകയും ചെയ്യുന്നു, അടുത്ത ആൾ അല്ലാഹുവോട് ലജ്ജിക്കുന്നു, അപ്പോൾ അവനെ തൊട്ട് അല്ലാഹുവും ലജ്ജിക്കുന്നു, അടുത്ത ആൾ അല്ലാഹുവിനെ അവഗണിച്ചു, അപ്പോൾ അള്ളാഹു അവനെയും അവഗണിച്ചു>>. സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
explain-icon

വിശദീകരണം

explain-icon

കൂടുതൽ