അബൂ ഹുറൈറ (رضي الله عنه) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാൾ പണക്കാരനാണെങ്കിൽ അടിമയെ തന്റെ പണം കൊണ്ട് പൂർണമായും മോചിപ്പിക്കേണ്ടതാണ്. അയാളുടെ കൈയിൽ പണമില്ലെങ്കിൽ തന്റെ നീതിപൂർവകമായ വില അടിമയുടെ ബാധ്യതയായി കണക്കാക്കപ്പെടട്ടെ. എന്നിട്ട് പ്രയാസപ്പെടുത്താത്ത രൂപത്തിൽ (ആ തുക കൊടുത്തുവീട്ടാൻവേണ്ടി) അദ്ധ്വാനിക്കാൻ അടിമയെ അനുവദിക്കുക."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്